Thursday, July 17, 2014

മിന്നാമിന്നിപ്പാടം.

വരമ്പിനൊടുവിൽ മിന്നാമിന്നികളുടെ
പാടവും കടന്നുവേണം എനിക്ക്
വീട്ടിലെത്താൻ.
ഇരുളിലൂടെ നടക്കുമ്പോൾ
തലച്ചോറിലാകെ ഓർമ്മകളുടെ
മിന്നാമിന്നികളാണ്.
ഒഴുക്കുകളെ കവച്ചുവെക്കുമ്പോൾ
മുരളുന്നുണ്ട്, കവിതയുടെ തിരകൾ.
ജലശംഖുകളിൽ നനഞ്ഞു നീറുന്ന
ഒരു ഹ്രിദയം പതിച്ചുവെച്ച്...,
ഉടലുകളിൽ ഉഷ്ണം വിതച്ച
ഒരു  രാത്രി കൊയ്തെടുത്തത്
ഒരു ആയുസ്സിന്റെ പ്രണയമായിരുന്നു..
ഇപ്പോളിതാ, നരച്ചുവിളറിയ ആകാശം
എനിക്ക് മുകളിൽ വ്രിത്തം വരക്കുമ്പോൾ,
ആരാണ് എന്നോട് പറയുന്നത്..?
നക്ഷത്രങ്ങളിൽ നിന്ന് അടർന്നു വീണ
 മുത്തുകളാവാം മിന്നാമിന്നികളെന്ന്...!

No comments: