Friday, January 23, 2015

രാമായണം കഥ..

പഞ്ഞ കർക്കിടകത്തിന്റെ
തെക്കേമൂലയിൽ
കുന്തിച്ചിരുപ്പുണ്ടേതോ
മുത്തശ്ശിപ്പാട്ട്...
പിറുപിറുക്കുന്നുണ്ട്
പങ്കിടാനാവാത്ത
പ്രാണസങ്കടങ്ങൾ
രാമായണം പോൽ...
രാമനെ,സീതയെ
 ലക്ഷ്മണകുമാരനെ
കാന്തനെ കാത്തോരൂ--
 കാമിനീ മുല്ലയെ...
ആരെകുറിച്ചിനി പാടാൻ
കിനാക്കളിൽ രാവണദുഖം
പതഞ്ഞൊഴുകീടവേ...
അമ്മതൻ നെഞ്ചിൻ
 നിലാവായൂർജ്ജമായ്
 ഉണ്ണി നീ എന്നിൽ ഉണർന്നു
  യിർക്കൊള്ളവേ...
കണ്ടില്ല ഞാനെൻ കിനാക്കളിൽ
ഓമനേ അഗതിമന്ദിരത്തിൻ
ഇരുളും വിശാലത...
  കർക്കിടകത്തിന്റെ കോലയിൽ
കുന്തിച്ചു ഞാനിരിന്നെണ്ണുന്നു
രാമായണം കഥ...
എന്റെ കരളിലെ ശാരികപൈങ്കിളി
എന്നേ പിരിഞ്ഞുപോയെങ്കിലും
പിന്നെയും....

No comments: